Posts

2. മാനസാന്തരം ആശ്വാസകാലങ്ങൾ നൽകുന്നു(Repentance Brings Refreshing) Acts 3:19

പ്രവൃ 3:19 “ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ; എന്നാൽ കർത്താവിന്റെ സമ്മുഖത്തുനിന്നു ആശ്വാസകാലങ്ങൾ വരികയും” എന്നു വായിക്കുന്നു. (പ്രവൃത്തികൾ 3:19). മുടന്തനായ മനുഷ്യനെ സുഖപ്പെടുത്തിയതിനുശേഷം പത്രോസ് അപ്പോസ്തലൻ ജനത്തിനു നൽകിയ ആഹ്വാനം അത്യന്തം ശക്തവും ഹൃദയസ്പർശിയുമായിരുന്നു: “മാനസാന്തരപ്പെട്ടു ദൈവത്തിലേക്കു തിരിയുവിൻ.” മാനസാന്തരം എന്നത് പാപത്തിൽ ദുഃഖിക്കുന്നതിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല; അത് പാപകരമായ ജീവിതത്തിൽ നിന്ന് പൂർണ്ണമായി പിന്തിരിഞ്ഞ് ദൈവഹിതത്തിലേക്കുള്ള സമ്പൂർണ്ണമായ മടങ്ങിവരവാണ്. തിരുവെഴുത്തുകളുടെ ചരിത്രവും സഭാ നവോത്ഥാനങ്ങളുടെ അനുഭവങ്ങളും തെളിയിക്കുന്നത്, യഥാർത്ഥ ആത്മീയ ഉണർവിന് മുമ്പ് ആഴമേറിയ അനുതാപം ഉണ്ടായിരുന്നുവെന്നതാണ്. ഹൃദയങ്ങൾ ശുദ്ധീകരിക്കപ്പെടുമ്പോൾ പരിശുദ്ധാത്മാവ് ശക്തമായി പ്രവർത്തിക്കുകയും ആത്മീയമായ പുതുക്കൽ, സ്വർഗീയ സന്തോഷം, വിശുദ്ധജീവിതം, ആത്മീയ ശക്തി എന്നിവ ദൈവജനത്തിന്റെ ജീവിതത്തിൽ പ്രകടമാകുകയും ചെയ്യുന്നു. A. മാനസാന്തരം പാപത്തിൽ നിന്നുള്ള ശുദ്ധീകരണം കൊണ്ടുവരുന്നു പാപത്തെ അംഗീകരിക്കുകയും അതിൽ നിന്ന് പിന്തിരിയുകയും ചെയ്യുന്നതി...

1. ആത്മാവിനാൽ ജനിക്കുക(Born of the Spirit. John 3:4

യോഹന്നാൻ 3:3 യോഹന്നാൻ 3-ൽ, യേശു നിക്കോദേമോസിനോട് സംസാരിക്കുന്നു. അദ്ദേഹം ഒരു മതനേതാവും, പരീശനും, യഹൂദന്മാരുടെ ഭരണാധികാരിയും, ഒരു ഉപദേഷ്ടാവും ആയിരുന്നു. തിരുവെഴുത്തുകളെക്കുറിച്ചുള്ള ആഴമായ അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു, പക്ഷേ ആത്മീയ ജീവൻ ഇല്ലായിരുന്നു. യേശു ഇവിടെ ശ്രദ്ധേയമായ ഒരു പ്രസ്താവന നടത്തുകയാണ്: "പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല." പ്രത്യക്ഷത്തിൽ യഥാർത്ഥമെന്ന് തോന്നുന്ന നിരവധി ചോദ്യങ്ങൾ അദ്ദേഹം ഉന്നയിക്കുന്നുണ്ട്. എന്നാൽ ഇത് ഒരു വലിയ അടിസ്ഥാന സത്യം വെളിപ്പെടുത്തുന്നു - ക്രിസ്തീയ ജീവിതം എന്നതു മതം, പാരമ്പര്യം അല്ലെങ്കിൽ സൽപ്രവൃത്തികളിൽ നിന്നല്ല ആരംഭിക്കുന്നത് എന്നാണ്, മറിച്ച് ഹൃദയത്തിൽ വിവരണാതീതമായ ഒരു രൂപാന്തരം സംഭവിക്കുന്നു എന്നതാണ്. അതെ ആത്മാവിൽ നിന്ന് ജനിക്കുക എന്നതാണ് എല്ലാ യഥാർത്ഥ ആത്മീയ അനുഭവങ്ങളുടെയും ആരംഭകേന്ദ്രം. ഈ പുതു ജനനം സംഭവിക്കാതെ, ദൈവവുമായി യഥാർത്ഥ ബന്ധം സാധ്യമല്ല, ആത്മീയ വിവേചനവും, നിലനിൽക്കുന്ന വളർച്ചയും അസാധ്യമാണ്. A. പുതുജനനത്തിന്റെ ആവശ്യകത (യോഹന്നാൻ 3:3–6) പുതുജനനം ഐച്ഛികമാണെന്നു(optional) യേശു അവതരിപ്പിച്ചില്ല; അത് അനിവ...

Microgreens

Micro Greens 4    Micro Greens3    Micro Greens    Micro Greens

തൃപ്തരാകുക

എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം അവർ ഏഴു വട്ടി നിറച്ചെടുത്തു.And they all ate and were satisfied. And they picked up seven basketfuls of broken pieces that were left over.(Mathew 15:37) നമുക്കുള്ളത് അവിടുത്തേക്ക് കൊടുക്കുമ്പോൾ അത് നമുക്കും മറ്റനേകർക്കും ഒരാനുഗ്രഹമാകും. കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവ് നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും. വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്ന് കർത്താവായ യേശു താൻ പറഞ്ഞ വാക്ക് ഓർത്തുകൊൾക തങ്ങൾക്കുവേണ്ടി സമ്പാദിക്കുന്ന ഇന്നുള്ള മറ്റു പലരെയും പോലെ “ദൈവഭക്തി” ഒരു ആദായമാർഗ്ഗമായി യഥാർത്ഥ ദൈവഭക്തർ കരുതിയില്ല. ക്രിസ്തുവിനെ അനുഗമിക്കുക എന്നാൽ പറയുക മാത്രമല്ല, പ്രവർത്തിക്കുക എന്നതാണെന്ന് അത്തരം ആളുകൾ ഒരിക്കലും മനസ്സിലാക്കിയിട്ടില്ല നമുക്ക് എന്തു കിട്ടും എന്നല്ല, മറ്റുള്ളവര്‍ക്കു എന്ത് കൊടുക്കാൻ കഴിയും എന്നതായിരിക്കണം നമ്മുടെ ചിന്ത. യേശുക്രിസ്തു പഠിപ്പിച്ച വളരെ അടിസ്ഥാനപരമായ കാര്യം നാം എല്ലാവരും പിന്തുടരേണ്ടതല്ലേ

കരുതുന്നവൻ

അവർ വഴിയിൽവച്ചു തളർന്നു പോയേക്കും എന്നു പറഞ്ഞു. they may faint on the way (Mathew 15;:32) തന്റെ സൃഷ്‌ടികളോട് ആർദ്രഹൃദയമുള്ളവനായിരുന്നു അവിടുന്നു. അവരുടെ ഉഴൽച്ചകൾ തന്നെ നൊമ്പരപ്പെടുത്തിയിരുന്നു. അവരുടെ ആവശ്യങ്ങളെക്കുറിച്ച് അവര്‍ എന്തെങ്കിലും പറയുന്നതിനു മുമ്പുതന്നെ യേശു അതിനെ ക്കുറിച്ച് ചിന്തിച്ചുവെന്ന കാര്യം ഓർക്കുക. ഇത്തരമൊരു സാഹചര്യം നേരത്തെ അവിടുന്നു കൈകാര്യം ചെയ്തത് അവർ എത്ര പെട്ടെന്നാണ് മറന്നത്. ഒരിക്കലും ഒന്നും നടന്നിട്ടില്ലാത്ത രീതിയിലാണ് അവരുടെ സംസാരം. മറവി അനുഗ്രഹമാണോ? അതോ നന്ദികേടോ?. ശിഷ്യന്മാരിലെ വിശ്വാസത്തിന്റെ അല്പത്വവും മാന്ദ്യവും ചിലപ്പോൾ നമ്മെ അതിശയിപ്പിച്ചേക്കാം- നമ്മുടെ സ്വന്തവിശ്വാസത്തെക്കുറിച്ചു നമുക്ക് ബോധ്യമുണ്ടാകും വരെ. എന്നാൽ അതൊന്നും യേശുവിനെ തടഞ്ഞില്ല. അവിടുന്നു അവർക്കായി കരുതി. യാത്രാന്ത്യം വരെയും നമ്മെ ക്ഷേമത്തോടെ നടത്തുവാൻ അവിടുന്നു വിശ്വസ്തനാണ്. പ്രത്യാശ കൈവിടരുത്.

വിശ്വാസം

യേശു അവളോട്: സ്ത്രീയേ, നിന്റെ വിശ്വാസം വലിയത്; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ എന്ന് ഉത്തരം പറഞ്ഞു.  Then Jesus answered and said to her, “Woman, your faith is great! It will be to you just as you വിഷ്. (Mathew 15:28) യേശു ആരെന്നുള്ള തിരിച്ചറിവാണ് തന്റെ വിശ്വാസത്തിന്റെ ആധാരം. അതു പ്രതിബന്ധങ്ങളെ എതിർത്തു മുന്നേറാൻ അവർക്ക് കരുത്തു നൽകി. അതിനാൽ തന്നെ തന്റെ വിശ്വാസത്തിന്റെ ശ്രേഷ്ഠതയാണ് അവർ ആവർത്തിച്ചു വെളിപ്പെടുത്തിയത്. മാറ്റി നിർത്താനുള്ള ശ്രമങ്ങൾക്കോ അഭിമാനത്തിന്നേൽക്കുന്ന ക്ഷതങ്ങൾക്കോ തടഞ്ഞു നിര്‍ത്താൻ കഴിയില്ല. അവിടുത്തേയ്ക്ക് മനസുണ്ട്, ഇതെല്ലാമൊരു പരിശോധനയാണ് എന്നവർ പൂര്‍ണ്ണമായി വിശ്വസിച്ചു. അവിടുന്നു തനീയ്ക്കായ് പ്രവർത്തിക്കുവോളം ചോദിക്കുവാനവർ നിശ്ചയിച്ചു. യേശു അവരെ ആദരിച്ചു. തിരിച്ചറിവാണ് വിശ്വസിയിൽ ആദ്യം ഉണ്ടാകേണ്ടത്. അതു നമ്മെ പ്രാപ്തരാക്കുന്ന ജ്ഞാനമാണ്. ചോദിക്കുന്നവർക്ക് ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു അപേക്ഷിക്കാം.

ഹൃദയം

വായിൽനിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽനിന്നുവരുന്നു;അതു മനുഷ്യനെ അശുദ്ധമാക്കുന്നു. (Mathew 15:18) ഒരുവനെ അശുദ്ധമാക്കുന്നത് എന്തെന്ന് അവിടുന്നു വ്യക്തമാക്കുന്നു . തിരുവേഴുത്തിൽ ഘനമേറിയവ ത്യജിച്ചുകളകയുക നമ്മുടെ ശീലമായികഴിഞ്ഞു. ദൈവത്തെ പ്രസാധിക്കുവാൻ നാം കാട്ടിക്കൂട്ടുന്ന ചില പ്രകടനങ്ങളുണ്ട്. അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഉദ്ദേശ്യങ്ങളും ഉദ്ദേശ്യശുദ്ധികളെയും അവിടുന്നു വ്യക്തമായി കാണുകയും അറിയുകയും ചെയ്യുന്നു. ഹൃദയത്തിന്‍റെ ശുദ്ധി എന്ന് നാം കരുതുന്നതും വിശ്വസിക്കുന്നതുമായ അശുദ്ധിയാണ് നാമിന്ന് ജനസമക്ഷം പകർന്നു നൽകുന്നതെന്ന് തിരിച്ചറിയണം. ലജ്ജയായതിൽ അവർക്കു മാനം തോന്നുന്നു; അവർ ഭൂമിയിലുള്ളത് ചിന്തിക്കുന്നു എന്നു വായിക്കുന്നില്ലേ .നമ്മുടെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന ശക്തമായ തീരുമാനങ്ങളും വാഞ്ചകളും ഹൃദയത്തിന്‍റെ ഉദ്ദേശ്യങ്ങളിൽ നിന്നുമാണ് വരുന്നത്. ഹൃദയശുദ്ധിയുള്ളവർ ദൈവത്തെ കാണുംഎന്നല്ലേ. നിർമ്മലമായ ഹൃദയത്തോടെ അവിടുത്തെ സേവിക്കുവാൻ നമുക്ക് പരിശ്രമിക്കാം. അതാണ് അനുഗ്രഹകരം