അപ്പോസ്തോലനായ പൗലൊസ്
മനുഷ്യരിൽനിന്നോ, മനുഷ്യൻ മുഖേനയോ അല്ല, യേശുക്രിസ്തുവിനാലും മരിച്ചവരിൽനിന്ന് അവിടുത്തെ ഉയിർപ്പിച്ച പിതാവായ ദൈവത്തിനാലും അപ്പോസ്തോലനായി വിളിക്കപ്പെട്ടിരിക്കുന്ന പൗലൊസ് എഴുതുന്നു: (ഗലാ 1:1) റോമാക്കാർക്കോ ഫിലിപ്പിയർക്കോ അല്ലെങ്കിൽ തിത്തോസിനോ ഫിലേമോനോടോ തൻ്റെ ലേഖനങ്ങളുടെ തുടക്കത്തിൽ പൗലോസ് എപ്പോഴും ക്രിസ്തുവിൻ്റെ ദാസനോ തടവുകാരനോ ആയി സ്വയം അഭിസംബോധന ചെയ്തു. ഗലാത്യ, കൊരിന്ത്യ, എഫെസ്യ, കൊലോസ്യലേഖനങ്ങളിൽ ഒരു അപ്പോസ്തലനായി അവൻ സ്വയം അടയാളപ്പെടുത്തി. എന്താണ് കാരണമെന്നറിയാമോ? അവൻ തൻ്റെ അധികാരത്തെ എതിർക്കുന്നവർക്ക് യേശുക്രിസ്തുവിൻ്റെ ഒരു അപ്പോസ്തലനും "അയക്കപ്പെട്ടവനും" ആയിരുന്നു, അതേസമയം തന്നെ സ്വീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നവരുടെ സേവകനായിരുന്നു. മതത്തിൻ്റെയും ആചാരാനുഷ്ഠാനങ്ങളുടേയും നിയന്ത്രണങ്ങളിൽ ആളുകളെ നിറുത്താൻ ആഗ്രഹിക്കുന്നവരാണ് അധികാരത്തെക്കുറിച്ചുള്ള ചോദ്യം മിക്കപ്പോഴും ഉയർത്തുന്നത്. "നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ, നിങ്ങൾ പ്രസംഗിക്കുന്ന രീതിയിൽ പ്രസംഗിക്കാൻ, നിങ്ങൾക്ക് എന്ത് അധികാരമാണുള്ളത്?" എന്നാണവരുടെ ചോദ്യം. "നിങ്ങൾ ആരാണ്?" പുരോഹിതന്മാര...